സ്നേഹമാണെന്നു സമർത്ഥിക്കാൻ എന്തെളുപ്പം... നിലനിൽപ്പില്ലാത്ത ഒന്നാണോ സ്നേഹം.. ഒരു ചുഴലിക്കാറ്റ് പോലെ നൈമിഷകമായി അകപ്പെട്ടുപോയപ്പോളും നിലനിൽപ്പിന്റെ ആവശ്യമായി എഴുതിത്ത ള്ളുമ്പോളും മനസ്സാക്ഷിയുടെ തുറിച്ചുനോട്ടങ്ങൾ പോലും നിർവികാരമായി നേരിട്ടപ്പോളും.. പിടിച്ചു വാങ്ങിയ സ്നേഹത്തിന് വേണ്ടിയാണ് കടിച്ചുതൂങ്ങി നിൽക്കുന്നതെന്ന് എന്ന ബോധ്യം വന്നപ്പോളും തളരാതെ മുന്പോട്ടുപോയി.. തീർത്താൽ തീരാത്തത്ര ദൂരം മുൻപോട്ടു പോകണം എന്ന് മനസ്സിൽ ഉറപ്പിച്ച് കണ്ണുമടച്ചു പാഞ്ഞു.. ഉള്ളിലേക്ക് നോക്കാനോ ഞാൻ എന്നു ചിന്തിക്കാനോ ഉള്ള ശക്തി അവശേഷിക്കുന്നില്ല ഒരു കടുകൊളം പോലും... യാത്ര തുടരുന്നു അന്ത്യത്തിന്റെ കാലോചകൾക്കു കാതോർത്തുകൊണ്ടു..
മരണത്തിനപ്പുറം ഉള്ള ലോകത്തെങ്കിലും സ്നേഹത്തിന്റെ അർത്ഥം അനുഭവിക്കാൻ കഴിയട്ടെ എന്നു പ്രാർത്ഥിച്ചു കൊണ്ടു..
തൊലിക്കട്ടി കൂടിവരുന്നു... അപമാനങ്ങളും അഭിമാനക്ഷതങ്ങളും ഒരു ശീലമായി.. ഹൃദയം തൊടാത്ത ബന്ധങ്ങളുടെ ചുഴലിക്കാറ്റിൽ ആദർശങ്ങൾ ഹോമിക്കപ്പെടുമ്പോൾ നിസ്സഹായത മാത്രം കരഞ്ഞുവീങ്ങിയ കണ്ണുകൾകൊണ്ടു തുറിച്ചു നോക്കുന്നു.. സ്വയം കൊഞ്ഞനംകുത്തുന്ന മനസ്സാക്ഷിക്കു മുൻപിൽ ശിക്ഷവാങ്ങാൻ ഒരു സ്കൂൾ കുട്ടിയെപ്പോലെ കൈനീട്ടി നിൽക്കുമ്പോളും പൊള്ളുന്ന അഭിമാനത്തിന്റെ പൈതൃകകണങ്ങൾ ഉൾവലിഞ്ഞു തലതാഴ്ത്തുന്നു.. തീരില്ലേ ഈ ആത്‍മ ഹിംസ.. നിയന്ത്രണം വിട്ടമനസ്സിനെ പിടിച്ചു നിർത്താൻ എന്നും ആവില്ല എന്നു ഒരു സ്വരം ഉള്ളിൽ നിന്നു പൊന്തി വരുന്നു.. പിതൃത്വം അലിഞ്ഞു തീർന്ന പഞ്ചഭൂതങ്ങളേ... എന്നെയും നിന്നിലേക്ക്‌ചേർക്കുക.. നിലനിൽപ്പില്ലാത്ത ഒന്നിലും അകപ്പെടാതെ നഷ്ടപ്പെട്ട സുരക്ഷകരവലയത്തിന്റെ ചൂടു പറ്റി ഒന്നുറങ്ങട്ടെ.. ദീർഘമായി..