തികച്ചും രണ്ടു ലോകങ്ങളിൽ ആയിരുന്ന രണ്ടുപേർ... അവരുടെ ചിന്തകളും അഭിരുചകളും എല്ലാം വ്യത്യസ്തം.. പൊതുവായി പറയാൻ ഒന്നുമുണ്ടായിരുന്നില്ല പക്ഷെ.... ജീവിതം അവരെ കണ്ടുമുട്ടിച്ചു.. പരസ്പരം തിരുത്താനും തിരുത്തപ്പെടാനും.. കേൾക്കാനും പറയാനും ഒന്നും ഉണ്ടായിരുന്നില്ല മനസ്സിലാക്കാൻ പോലും.. പക്ഷെ അവരുടെ കണ്ടുമുട്ടലുകൾ പരസ്പരം എന്തൊക്കെയോ കൈമാറാൻ കൊതിയോടെ കാത്തിരുന്നു.. ജീവിതത്തിന്റെ തിരക്കിലും മാറ്റിവക്കാൻ അവർക്കു സ്വന്തമായി ആ നിമിഷങ്ങൾ മാത്രം ഉണ്ടായിരുന്നുള്ളു... പങ്കുവെക്കാൻ മോഹങ്ങളില്ല ചിന്തകളില്ല... വികാരങ്ങളില്ല...
വ്യത്യസ്തമായ എന്തും ആകർഷകമായി തോന്നിയിരുന്നു.. നിശബ്ദമായ ഏകാന്തതയെ ഇഷ്ടപ്പെട്ടപോലെ... ഇരുട്ടിന്റെ അഗാധത പ്രിയപ്പെട്ടത് ആയതു പോലെ.. നിറമുള്ള സ്വപ്നങ്ങളെക്കാൾ നിഴൽവീണ ഓർമകളെ താലോലിച്ചപോലെ... എന്നിലെ സർവ്വതിന്റെയും വിപരീതമായ നിന്നെയും ഞാൻ പ്രണയിച്ചു.. ഇരുളും വെളിച്ചവും പോലെ വെയിലും നിലാവുംപോലെ വ്യത്യസ്തരാണ് നാം എന്നറിഞ്ഞിട്ടും..
പരസ്പരം പങ്കുവെക്കുന്ന നിമിഷങ്ങൾ ഒഴിച്ച് കണ്ടുമുട്ടിയാലും നിരർത്ഥകമായിരുന്നു.. ആൾക്കൂട്ടത്തിലും ശരീരത്തിലെ ഹോർമോണുകൾക്കെ പ്രവർത്തിക്കാനായുള്ളൂ. ഇത്രമാത്രം ആകർഷണം തോന്നാൻ എന്നിൽ എന്തുണ്ടെന്നു ചിന്തിച്ചപ്പോളും അയാൾ എന്റെ ചിന്തകൾക്ക് മേലെ ഒരു ആകർഷണം വലയം സൃഷ്ടിച്ചു കഴിഞ്ഞിരിക്കുന്നു.. തികച്ചും ശരീരികമായ ഒരു സങ്കൽപ്പിക ആവരണം.. അയാൾ എന്റെ ശരീരത്തിന്റെ സർവ്വ ചോദ്യങ്ങക്കുമുള്ള ഉത്തരം ആയിരുന്നു.. അയാൾ എനിക്ക് ഒരു സുഹൃത്തോ ഒരു soul mate ഒന്നും ആയിരുന്നില്ല പകരം എന്റെ വികാരങ്ങളുടെ വളരെ മനോഹരമായ ഉത്തരം ആയിരുന്നു.. കരുതലോടെ എന്റെ ശരീരത്തിന്റെ ആവശ്യങ്ങൾക്കുമേൽ ഉള്ള തലോടൽ ആയിരുന്നു..
ഞാൻ ഇത്രമാത്രം ഇതിനു മുൻപ് ശാരീരിക ആവശ്യങ്ങൾ തിരിച്ചറിഞ്ഞിട്ടില്ല.. അത്രമാത്രം ആ സ്പർശനം എന്നെ ആശ്വസിപ്പിച്ചു.. എന്നിലെ അടിച്ചമർത്തിയ വികാരങ്ങളുടെ അണപ്പൊട്ടി ഒഴുകുകയായിരുന്നു.. ഒരാളെ സ്നേഹിക്കാൻ പേടിച്ചിട്ടാണോ അതോ ശക്തി ഇല്ലാഞ്ഞിട്ടാണോ ആ ഒരു കാര്യത്തിന് ശ്രമപ്പെട്ടില്ല.. സ്വന്തമാക്കാനാവാതെ ആസ്വദിക്കുമ്പോളാണ് എന്തിനെയും പരമാവധി ആസ്വദിക്കാൻ പറയുന്നതെന്ന് പൗലോ കൈലോ പറഞ്ഞത് പോലെ അന്യനായ ആ വ്യക്തിയെ ഞാൻ ആസ്വദിച്ചു തുടങ്ങി...അയാളുടെ ഓരോ സ്പർശനങ്ങളും തോല് തുളച്ചു അസ്തിവരെ എത്തുന്നപോലെ തോന്നി.. തനിച്ചാകുന്ന ഓരോ നിമിഷവും പാഴാക്കാതെ അയാളിലേക്ക് ഞാനും ഇനിലേക്കയാലും ഊർന്നിറങ്ങി.. വേലിയേറ്റത്തിൽ കരയും കടലും സ്വയം മറക്കുന്നതുപോലെ ആവർണങ്ങൾ നീക്കി എന്നിലേക്ക് കൂടുതൽ കൂടുതൽ അടുത്ത് വന്നു.. കൊടും വേനലിൽ ഒരിറ്റു ദാഹജലം കിട്ടിയപോലെ ആഗ്രഹത്തോടെ ആവേശത്തോടെ പരസ്പരം ആസ്വദിച്ചു.. നഷ്ടപ്പെടുമെന്ന് അറിഞ്ഞുകൊണ്ടു തന്നെ കൂടുതൽ കൂടുതൽ അടുക്കാനുള്ള ആസക്തി കൂടിവന്നു ... പരസ്പര നോവിക്കാനോ മോഹിക്കാനോ ഇല്ലാത്തവർക്ക് ഇതു ആസ്വാദനം മാത്രം.. ഒന്നും പ്രതീക്ഷിക്കാതെ പരിഭവങ്ങളില്ലാതെ പരാതികളില്ലാതെ ഞങ്ങൾ സ്വയം മറക്കുകയായിരുന്നു.. ഞാനും അയാളും ശരീരങ്ങൾ മാത്രമാണെന്ന് ഉറക്കെ ഉറക്കെ മുഴങ്ങി...
വികാരങ്ങളുടെ പാരമ്യത്തിൽ അയാളെന്റെ ചെവിയിൽ എപ്പോളും പറഞ്ഞു കൊണ്ടിരുന്നു.. നമ്മൾ പരസ്പരo കൂട്ടിമുട്ടാത്ത രണ്ടു രേഖകൾ ആണ് എന്ന്... ജീവിതത്തിന്റെ അവശേഷിപ്പുകൾ മാത്രമാണ് ഈ നിമിഷങ്ങൾ.. എന്നും ഓർത്തു ആസ്വദിക്കാൻ.. സുഖം അനുഭവിച്ച ഈ സമയങ്ങൾ ഏതോ വിദൂര ഭാവിയിൽ ഓർത്തിരിക്കാൻ.. അപ്പോൾ എന്ത് പറഞ്ഞാലും അംഗീകരിക്കാനെ എനിക്കാവൂ..ഒരു ശ്വാസം അകലെ അയാളെന്നെ വിവശയാക്കിയിരുന്നു.. ശ്വാസങ്ങൾ ഒന്നാകുന്നവരെ ചുംമ്പിക്കാനും നിയന്തരങ്ങളില്ലാതെ പരസ്പരം ആസ്വദിക്കാനും ഇരു ശരീരങ്ങളും വെമ്പൽ കൊള്ളുകയായിരുന്നു.. പരിസരം മറന്നു എന്നിലേക്ക് അമർന്നു ചേരുന്ന ആ ശരീരത്തിന്റെ ചൂടും ചൂരും എന്നെ ദുർബലമാക്കികൊണ്ടിരുന്നു... അകലങ്ങൾ ഇല്ലാതാവുമ്പോളും അന്യനാണ് അയാൾ എന്ന് മനസ്സ് മന്ത്രിച്ചു കൊണ്ടേ ഇരുന്നു.. ബാക്കി എല്ലാ നാനാത്വത്തിലും ഈ ഒരൊറ്റ പൊതു ഘടകം മാത്രം മുഴച്ചു നിന്നു... അയാളെ എന്നിലേക്ക് ആവാഹിക്കാൻ ഞാൻ പൂർണമായും തയ്യാറായി കഴിഞ്ഞിരുന്നു..