Thursday, January 20, 2011

തിര സ്‌ കൃ ത


വിറയാര്‍ന്ന കൈകളാല്‍ ജനല്‍പാളികള്‍ തള്ളി തുറക്കുമ്പോള്‍,തണുത്ത ഒരു ഇളം  കാറ്റ് അവളുടെ കൈകളെ തഴുകി കടന്നുപോയി… ചൂടുപിടിച്ച ഈജീവിതത്തിലെ ഒരു തണുത്ത ആശ്വാസം... അവള്‍ ദയനീയമായി ഒന്ന് പുഞ്ചിരിച്ചു .
കാലിടറിയ ജീവിത വീഥികളില്‍ അവള്‍ താലോലിക്കാനായി ചില നിമിഷങ്ങള്‍ സോരുക്കൂട്ടിയിരുന്നു ആരെയും വെറുക്കാതെ ഇരിക്കാന്‍ ആര്‍ക്കും ഒരു ഭാരമാവാതിരിക്കാന്‍ അവ തന്റെ ആത്മാവിലേക്ക് പകര്‍ന്ന  ആ ഓര്‍മ്മകള്‍ അവള്‍ക്കെന്നും പ്രിയപ്പെട്ടതായിരുന്നു.... മുഖംമൂടി അണിഞ്ഞത് എങ്കിലും ആ തണുത്ത രാവുകളെ ആ വിരിഞ്ഞ പകലുകളെ അവള്‍ പ്രണയിച്ചിരുന്നു.......
 
കണ്ണുകളില്‍ ഇരുള്‍ മൂടിയപ്പോളും മായാത്ത ആ ചിത്രങ്ങള്‍  അവളുടെ  മനസ്സിനെ  തഴുകിക്കൊണ്ടിരുന്നു . ശരീരം  തളരുംബോളും ഹൃദയം  പതറാതെ  ആ വികാരങ്ങളെ  അനുഭവിക്കുകയായിരുന്നു.. ഒരു  ഇരുണ്ട  ഭിത്തിയില്‍  തെളിയുന്ന  പ്രതിബിംബങ്ങള്‍  പോലെ  ഓരോന്നായി   തെളിഞ്ഞു  വന്നു... ചിലത്  കുളിര്മഴപെയ്യിക്കുന്ന  ഒരു  പുലരിയുടെ  കുളിര്‍  പകര്‍ന്നപ്പോള്‍  ചിലത്  തീതുപ്പുന്ന  കടുത്ത  നിറങ്ങളായി  അവളുടെ  മാറിടം  പിളര്‍ന്നു  ചോരകുടിക്കുന്നതിനായി  വെമ്പി   നിന്നു … എന്തിനായിരുന്നു  ഈ  ജന്മം …???

എഴുതിയ  വരികളിലും  വരയുന്ന  ചിത്രങ്ങളിലും  വിഷാദം  മാത്രം  തളംകെട്ടിനില്‍ക്കുന്നതായി   പലപ്പോഴും  തോന്നിയിരുന്നു … തന്റേതു  ഒരു  കഥന  കഥയാണോ … അങ്ങനെ  ചോദിച്ചാല്‍  അല്ല  എന്നാല്‍  ആണു  താനും …

നിറയെ  ചിത്രശലഭങ്ങളും  വര്‍ണ്ണ  ശബളമായ  പൂക്കളും  ഇളം  കാറ്റും  നനഞ്ഞ  സന്ധ്യകളും  തേനൂറുന്ന  മാമ്പഴങ്ങളും  അങ്ങനെ  എല്ലാ  സൌന്ദര്യങ്ങളും   സൌകര്യങ്ങളും  നിറഞ്ഞ  ബാല്യ  കൌമാരങ്ങള്‍ … മനസിലെത്തുന്നത് എല്ലാം  കൈയ്യിലെത്തിക്കുന്ന  മാതാപിതാക്കള്‍ … തനിക്കു  കിട്ടാത്തത്  എല്ലാം  വാങ്ങി  തന്നു  അവളെ  സന്തോഷിപ്പിച്ച  ജ്യെഷ്ടത്തി  അങ്ങനെ  എല്ലാ  സൌഭാഗ്യങ്ങളും  അനുഭവിച്ചത്  ഭാഗ്യമല്ലേ …
അവര്‍ക്ക്  തിരികെ  നല്‍കാനായി  വിദ്യാഭ്യാസത്തെ  കൂട്ടുപിടിച്ച്  നടത്തിയ  സര്‍ക്കസ്സുകള്‍ക്ക്  ഒടുവില്‍ …..
ഹൃദയം  മുഴുവനുമുള്ള  സ്നേഹം  വാരിചോരിഞ്ഞു  തന്നിട്ട്  ഒന്നും  തിരികെ  ആഗ്രഹിക്കാതെ  വേര്‍പിരിഞ്ഞ  അച്ഛന്റെ  സ്നേഹം …

വിങ്ങുന്ന  ഹൃദയം  അമര്‍ത്തിപ്പിടിച്ചു  വിറയ്ക്കുന്ന  കൈകള്‍  കൊണ്ട്  തന്നെ തഴുകി  ഉറക്കിയ  അമ്മയുടെ   വാത്സല്യം…

ലോകം  മുഴുവന്‍  തള്ളി പറഞ്ഞിട്ടും   ഇന്നും ആ  മൂന്നു  വയസ്സുകാരിയെ  സ്കൂളില്‍   കൊണ്ടുപോകുന്ന  പോലെ   അവളുടെ  കയ്യില്‍  മുരുകിപ്പിടിച്ചു  നടത്തിയ  ജ്യെഷ്ട്ടത്തി...

അച്ഛന്റെ  സ്ഥാനത്  നിന്നു  അവളെ  അനുഗ്രഹിച്ച  ജ്യേഷ്ടന്‍  ....

കൌമാരത്തിന്റെ  പ്രണയ സ്വപ്നങ്ങള്‍ക്ക് വര്‍ണ്ണം  ചാര്‍ത്തിത്തന്നു  അഗ്നിസാക്ഷിയായി അവളുടെ  കഴുത്തില്‍  താളിച്ചര്‍ത്തിയ  ജീവിതപങ്കാളി .…

ഇങ്ങനെ  നീളുന്നു  അവളുടെ  ജീവിത  പുണ്യത്തിന്റെ  പ്രതീകങ്ങള്‍ . ….


എന്നിട്ടും  എന്തെ  വിഷാദത്തിന്റെ  കരിനിഴല്‍  ഇന്നും  അവളുടെ  മനസ്സിലേക്ക്  ചായുന്നു …
ഇവയെല്ലാം  അവളുടെ  ജീവന്റെ  നല്ലവശങ്ങള്‍  മാത്രമാണെന്ന് ഒരു  നെടുവീര്‍പ്പോടെ ഇന്ന് അവള്‍ തിരിച്ചറിയുന്നു ..

മറുപുറത്ത്  നിറയുന്ന  ദുഷ്ടശക്തികളോട്  ഏറ്റുമുട്ടുവാനുള്ള  ത്രാണി  ഇന്നവള്‍ക്ക്‌ ഇല്ല  … സ്നേഹത്തിന്റെ  ചങ്ങലയാല്‍  അവളുടെ  കൈകാലുകള്‍  ബന്ധിച്ചിരിക്കുന്നു …

ഒറ്റപ്പെട്ട  ഇരുണ്ട  സന്ധ്യകള്‍,  രാത്രികള്‍ , നിഴല്‍  വീണ  പകലുകള്‍ …. ഇടിമിന്നലിന്റെ   അരണ്ട  വെളിച്ചത്തിലും  അവളുടെ  മേല്‍  ഉറ്റുനോക്കിയ മൂങ്ങകള്‍ … ഇരുട്ടിന്റെ  പടുകുഴിയില്‍  വെളിച്ചമാവേണ്ടവര്‍  അതിനെ  കാരഗ്രഹമാകിയപ്പോള്‍ , അലറിക്കരയുന്നതുപോലും  ഇരുട്ട്  മുറിയുടെ  മരവിപ്പില്‍  അലിഞ്ഞു  ചേര്‍ന്നു … എന്നിട്ടും  അടങ്ങാത്ത  ആ  നീച  ജന്മങ്ങള്‍  സംഹാര താണ്ടാവമാടി  അവളുടെ  പതനം  ആഖോഷിച്ചു...

ഒട്ടിപ്പിടിച്ച  കണ്ണുനീര്‍ സാക്ഷിയായ്  അവള്‍  സ്വയം  സ്വന്തമാക്കിയ  പുതിയ  ലോകത്തിനും  അധികം  ആയുസ്സുണ്ടായിരുന്നില്ല  … പരസ്പരം  മത്സരിക്കുന്ന  ലോകത്തിന്റെ  ചായം താമസിക്കാതെ  അവ്ടെയും  ഒഴികിയെത്തി… മദ  മാത്സര്യങ്ങള്‍ക്ക് നടുവില്‍  വീണ്ടും ഒറ്റപ്പെട്ടപോള്‍  സുരക്ഷിതമെന്നു  കരുതി  നല്‍കിയ  കരങ്ങള്‍,കടന്നു പിടിച്ചു  ഞെരിച്ച  ദിവസങ്ങള്‍ … കണ്ണുനീര്‍  അപ്പോഴും  വറ്റാതെ  ഒഴുകിയിരുന്നു ….
നിറച്ചുവച്ച  മാതൃസ്നേഹം  ദൈവം  കൂടി  നിഷേധിച്ചപ്പോള്‍  തെങ്ങിക്കരയനെ അവള്‍ക്കു  ശക്തി  ഉണ്ടായിരുന്നുള്ളു...

എന്നെകിലും  വരുന്ന   സമാധാനത്തിന്റെ  പ്രതീക്ഷ  അവളുടെ  കണ്ണുകളില്‍  അപ്പോളും  തിളങ്ങിയിരുന്നു … ഒന്നില്‍  നിന്നും  പ്രതിഫലം  പ്രതീക്ഷിച്ചില്ല  പക്ഷെ  സ്നേഹം  അത്  ആഗ്രഹിക്കുന്നത്  മനുഷ്യ  സഹജമല്ലേ …എടുത്താല്‍ പൊങ്ങാത്ത പ്രാരബ്ധങ്ങള്‍ ശ്വാസം മുട്ടിക്കുമ്പോള്‍....  നിഷേധിക്കപ്പെട്ട  സ്നേഹത്തിനു  പകരം  കുറ്റപ്പെടുത്തലുകള്‍  തോലുപോളിച്ചു  അസ്ഥിതുളച്ചു  ചങ്കില്‍   തറച്ചു .. നിലനില്‍പ്പിനായുള്ള  പോരാട്ടത്തെ  അവളുടെ  നിഷേധങ്ങളായി  വിധിയെഴുതി ...  വാസ്തവികതയുടെ  കണ്ണുകള്‍  കെട്ടി  അവളുടെ  ഹൃദയത്തെ  ചാട്ടവാര്‍  കൊണ്ട്  പ്രഹരിച്ചു ... ആ  തേങ്ങലിന് ഇടയിലും   പ്രതീക്ഷ  അവള്‍  കാത്തു  സൂക്ഷിച്ചു.....

വീണ്ടും  ആ ചോദ്യം  അവളുടെ  മനസ്സിലേക്ക്  കടന്നെത്തി … എന്തിനായിരുന്നു  ഈ  ജീവിതം …. ഉത്തരമില്ലാത്ത  ആ  ചോദ്യത്തിന്റെ  ഉത്തരം  തേടി  ഇനി  പോവണ്ട …  ഏതൊക്കെയോ അദൃശ്യ ശക്തികള്‍ വിലക്കി..   മനസ്സ്  ഏകാഗ്രമാക്കി  അവള്‍  ഒരു  നിദ്രയിലേക്ക്  വഴുതി  വീണു …

ചുറ്റിനും  ആരോകെയോ  സംസാരിക്കുന്നു...  വേഗത  കൂടുന്ന  കാല്പ്പെരുമാറ്റങ്ങള്‍ … അടക്കിപറയുന്ന  സംസാരങ്ങള്‍ … ഉയരുന്ന  സാംബ്രാണി  തിരിയുടെ  സുഗന്ധം …അവള്‍   കണ്ണുകള്‍  വലിച്ചു  തുറക്കാന്‍  ശ്രമിച്ചു  പക്ഷെ  സാധികുന്നില്ല  കൈകാലുകള്‍ക്കു  വല്ലാത്ത  ഭാരം …. ആരൊക്കെയോ  ചേര്‍ന്ന്  തന്നെ  താങ്ങിയെടുക്കുന്നുവോ? … ഒന്നും  മനസ്സിലാകുന്നില്ല … അതിലേതോ  ഒരു  കൈയ്യുടെ  സ്പര്‍ശത്താല്‍   ഹൃദയം ഒന്ന് പിടച്ചു, ആദ്യമായി കിട്ടിയ പ്രണയ ചുംബനത്തില്‍ എന്നപോലെ  … നിശബ്ദമായ  ഏതാനും  നിമിഷങ്ങള്‍ കടന്നു പോയി ….

പെട്ടെന്ന്  തണുത്ത്  ഉറയുന്നതു  പോലെ...  വല്ലാത്ത  തണുപ്പ് … രക്തം  കട്ടപിടിപ്പികുന്ന  മരവിപ്പ്..... ഒരു  ശീതീകരണിയില്‍ അകപ്പെട്ടപോലെ…. അപ്പോളും ചുറ്റിനും ആരൊക്കെയോ  അടക്കം  പറയുന്നുണ്ടായിരുന്നു ... കാതുകൂര്‍പ്പിച്ചു അവള്‍ ശ്രദ്ധിച്ചു… ഏതോ സ്ത്രീ ശബ്ദത്തിന്റെ പ്രതിധ്വനി അവളുടെ കാതുകളില്‍ വീണ്ടും വേണ്ടും മുഴങ്ങി...


നാളെയേ  കാണുള്ളൂ … അവരൊക്കെ  അംഗൂന്നു എത്തെണ്ടായോ?”
 

No comments:

Post a Comment