Thursday, January 20, 2011

ലച്ചുമികുട്ടി

"നമുക്ക് അങ്ങേലെ ശങ്കരനെ കൂടെ വിളിച്ചാലോ?"....ലച്ചുമികുട്ടി ചിണുങ്ങി.. അവളുടെ കയ്യിലെ നീല കുപ്പിവള ഇന്നലെ 4 ഉണ്ടായിരുന്നു ഇന്നത് 2 ആയി.... കൈയിലിരുപ്പ് അത്രയ്ക്ക് ആണേ.."എന്തേ നിയ്യ്‌ കുന്തം വിഴുങ്ങ്യോ?" താന്‍ അവളെ പറ്റിയാണ് ഓര്‍ത്തതെന്ന് തെല്ലും ഭാവിക്കാതെ ചന്ദു  പരിഭവിച്ചു "ഓ നിക്ക് ഇപ്പം എല്ലാത്തിനും ഒരു ചന്കരനാ..."
ലച്ചുമികുട്ടി പരിഭവമോന്നും കണക്കിലക്കാതെ തുടര്‍ന്നു.. " ഡാ കഴുതേ നീ വരാനുണ്ടോ? വരനുന്ടെങ്കില്‍ വേഗം വര്വ" അവള്‍ ധൃതി പിടിച്ചു നടന്നു തുടങ്ങി.. അവള്‍ടെ അടുത്ത് കിന്നാരമോന്നും നടക്കില്ലെന്നു അവനറിയാം എന്നാലും.... വെറുതെ..
"തൊടിയില്‍ തെക്കേ വശത്തുള്ള നെല്ലിമരം നീയ് കണ്ടോ ചന്ദു ?"  അവന്‍ ഇല്ലെന്നു കണ്ണിറുക്കി..." ഹോ എത്ര നെല്ലിക്കയനെന്നോ... നെല്ലിമരം ഒടിഞ്ഞു വീഴുമാര് നിക്ക്യാ .... പറിച് ഉപ്പും കൂട്ടി നമുക്ക് അങ്ങേലെ നാരായന്യേടതീടെ കയ്യലേല്‍ കേറിയിരുന്നു കഴിക്കാംട്ടോ..."
ഏതായാലും ഇന്നത്തെ പരുപാടി നേരത്തെ തന്നെ കണക്കുകൂട്ടിയിട്ടാണ്  ആയമ്മേടെ  വരവെന്ന് ചന്ദുവിന് മനസ്സിലായി... "അപ്പൊ നീയ്യ്‌ ശങ്കരനെ കൂട്ടുനുണ്ട് ഇല്യേ?" അവള് തീരുമാനിച്ചാ തീരുമാനിച്ചതാ  അവന്‍ മനസ്സില്‍ കരുതി..
മറുപടി ഒന്നും പറയാതെ ആരോടോ പറഞ്ഞു വച്ചപോലെ അവള്‍ പറമ്പിലെ ഒറ്റയടി പാതയിലൂടെ ഓടിയിഅങ്ങിപ്പോയി... ചന്ദുവിനു അരിശവും സങ്കടവും ഒക്കെ വന്നു.. "എന്നാ ഞാന്‍ ഇല്ല ന്റെ കൂടെ..." അവന്‍ ഉറക്കെ കൂകി വിളിച്ചു...
അവള്‍ തിരിഞ്ഞു നോക്കാതെ യാത്ര തുടര്‍ന്നു.... ചന്ദു തിരികെ പോയാലോ എന്ന് ആലോചിച്ചു പക്ഷെ നെല്ലിക്കയുടെ കാര്യം ഓര്‍ത്തപ്പോ പിന്നാലെ കൂടി.
ദൂരെനിന്നെ ചന്ദു കണ്ടു നെല്ലിമരത്തിന്റെ താഴെ കാത്തു നില്‍ക്കുന്നു ശങ്കരന്‍... "ഹോ ഇവന് വേറെ പണിയൊന്നു മില്ലേ " പിറുപിറുത്തു കൊണ്ട് ചന്ദു ഇറങ്ങി ചെന്ന്.. ചെറിയൊരു പരിഭവം ലച്ചുമിയോടു തോന്ന്യെങ്കിലും അവളുടെ കുഞ്ഞിപ്പല്ല് കാട്ടിയ ചിരിയില്‍ എല്ലാം മറന്നു... അവളുടെ ചരിയുടെ ശബ്ദം അന്തരീക്ഷതിലെവിടെയും നിറയുന്നത് പോലെ തോന്നി...
മുന്‍പിലേക്ക് നീട്ടിയ കയ്യുമായി കണ്ടക്ടര്‍ ചീത്ത വിളിക്കുന്നത് കേട്ടാണ് ചന്ദു ഉണര്‍ന്നത്... പെട്ടന്ന് കീശയില്‍ നിന്നും ചുരുണ്ട് മടങ്ങിയ ഒരു പത്തു രൂപ എടുത്തു നീട്ടി അവന്‍ പറഞ്ഞു " ഒരു തെങ്ങുംകാവ്".. ബാക്കി തന്ന ചില്ലറ എണ്ണി നോക്കാതെ കീശയില്‍ തിരുകുമ്പോള്‍ അയാള്‍ ഓര്‍ത്തു ലച്ചുമികുട്ടിയെ "എന്‍റെ സ്വന്തം ലച്ചുമികുട്ടി"..
തൊട്ടടുത്തിരുന്ന  അപരിചിതനെ നോക്കി ഒരു ചിരി പാസ്സാക്കി അയാള്‍ ചോദിച്ചു "സമയം എന്തായി മാഷേ?" "പതിനൊന്നര" എന്ന് പറഞ്ഞു അയാള്‍ മുഖം തിരിച്ചു.. "ഹും ..വലിയ പ്രകൃതി സ്നേഹിയാവും." അയാള്‍ ആത്മഗതം പറഞ്ഞു.. സ്വയം ചിരിക്കാന്‍ ശ്രമിച്ചെങ്കിലും.. വീണ്ടും ഓര്‍മയുടെ തിരശീല അയാളുടെ വലിഞ്ഞ ചുണ്ടുകളെ ചുരുക്കി.. ഉച്ചക്ക് ഊണിനു മുന്‍പ് ഏതാമെന്നാണ്  പറഞ്ഞത് , സംശയമാണ്... എങ്കിലും ഓര്‍മ്മകള്‍ നിറയുന്ന വഴിയിലൂടെ ബസ് പായുംബോലും ബാല്യകാലത്തിന്റെ ഓര്‍മ്മകള്‍ കൌമാരത്തിലേക്ക് വഴിമാറി....
ചുവന്ന ഫുള്‍ പാവാടയും കറുത്ത ബ്ലൌസും ധരിച്ച ലച്ചുമിയുടെ ഓമനത്തമുള്ള ആ മുഖം....അവളുടെ മുടിയിഴകളില്‍ ആയിരം കാട്ടുചോലകളുടെ ഭംഗിയുണ്ടെന്നു പറഞ്ഞപ്പോ നിനക്ക് വട്ടാണെന്ന് പറഞ്ഞു തലയില്‍ കിഴുക്ക്യത്.... എല്ലാം വെറും കടംകഥകളായിരുന്നു എന്ന് അവനറിയില്ലായിരുന്നു..
അന്ന് രാവിലെ തന്നോട് ഒരു രഹസ്യം പരാനുന്ടെന്നു പറഞ്ഞു നാണിച്ചു വിളിച്ചപ്പോലും അവനു ഒന്നും അറിയില്ലായിരുന്നു.. " നിക്ക്... നിക്ക്... ശങ്കരനെ ഒരുപാടിഷ്ടാ.. നിയ്യ്‌ വേണം അച്ഛനോട് പറയാന്‍" എന്ന് വിക്കി വിക്കി പറഞ്ഞപ്പോളും തന്നെ കളിപ്പിക്കനനെന്നാണ് ആദ്യം കരുതിയത്.. പക്ഷെ അവളുടെ കണ്ണില്‍ ഇന്ന് വരെ കാണാത്ത തിളക്കം അന്ന് കണ്ടു.. അവളെ സഹായിക്കാമെന്നേറ്റു ചങ്ക്  പൊട്ടി  തിരികെ നടക്കുമ്പോളും അവള്‍ തിരികെ വിളിക്കുമെന്ന് പ്രതീക്ഷിച്ചു..
ഇരുളുന്ന ആ സന്ധ്യ നേരത്ത് വേലിക്കല്‍ വന്നു അവള്‍ പോകുന്നു എന്ന്  പറഞ്ഞപ്പോ ഈ ലോകത്ത് നിന്നും  തന്നെ ഓടിപ്പോവാന്‍ തോന്നി.. നടന്നു നീങ്ങുന്ന  വഴിയിലെവിടെയോ നിന്നു അവരുടെ ദീനമായ കരച്ചില്‍ കേട്ടു ഓടിയെത്തിയപ്പോ ഒരു മൃഗത്തെപ്പോലെ അവളെ വേട്ടയാടുന്ന ശങ്കരനെയാണ് അവന്‍ കണ്ടത്...പിന്നെ എല്ലാം യാന്ത്രിക മായിരുന്നു... ഹോ ആ രാത്രി ഇന്നും മറക്കാനാവുന്നില്ല...
തെങ്ങും കാവ് എന്ന്  വിളിച്ചു പറയുന്ന കേട്ടാണ് ചന്ദു ചിന്തയില്‍ നിന്നു ഉണര്‍ന്നത്... കൈയിലുള്ള  തുണി സഞ്ചി തോളില്‍ തൂക്കി അവന്‍ ബുസില്‍നിന്നു ഇറങ്ങി...
അവിടം ആകെ മാറിപ്പോയിരിക്കുന്നു... തടിപ്പലക അടിച്ച പീടികകള്‍ക്ക് പകരം സിമന്റ്‌ തേച്ച കെട്ടിടങ്ങള്‍... ടാറിട്ട റോഡുകള്‍.. അടംബരമേറിയ വാഹനങ്ങള്‍... "പരിഷ്കാരം" അവന്‍ മനസ്സില്‍ പറഞ്ഞു.12 വര്‍ഷം കൊണ്ട് എന്തെല്ലാം മാറ്റങ്ങള്‍...
ജയില്‍ ചുവരുകള്‍ക്കുള്ളില്‍ ഇതുവല്ലതും  അറിയുമോ?....
സ്മരണകള്‍ കൊഴിഞ്ഞു വീണ വഴികളിലൂടെ അവന്‍ നടന്നു നീങ്ങുമ്പോള്‍ ദൂരത്തായി കണ്ടു നെല്ലിമര ചുവട്ടില്‍ അവനെയും കാത്തു നില്‍ക്കുന്ന അവന്റെ സ്വന്തം ലച്ചുമികുട്ട്യെ.......
(യാഥാര്‍ത്ഥ്യം ആവാം അല്ലെങ്കില്‍ സങ്കല്പ്പമാവാം വായിക്കുന്നവരുടെ യുക്തിക്ക് യോജിക്കുന്ന പോലെ ആവട്ടെ കഥയുടെ അന്ത്യം) 



No comments:

Post a Comment